തളിപ്പറമ്പ്: കൊട്ടിയൂർ ക്ഷേത്രത്തിലേക്കുള്ള തിരക്ക് ഒഴിവാക്കാൻ ട്രാഫിക് സംവിധാനം കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുൽ വെച്ചിയോട്ട് ആവശ്യപ്പെട്ടു.തിരക്ക് ഒഴിവാക്കാൻ വൺവേ സംവിധാനം ഏർപ്പെടുത്തണനമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാറുകളെയും ചെറുവണ്ടികളെയും മാത്രം കൊട്ടിയൂർ ഭാഗത്തേക്ക് വിട്ടുകൊണ്ട് ട്രാവലർ, ടൂറിസ്റ്റ് ബസ് മുതലായ വണ്ടികളെ തിരക്കനുസരിച്ച് കേളകം, നെടുംപൊയിൽ എന്നീ ഭാഗങ്ങളിൽ തീർത്ഥാടകരെ ഇറക്കി കെഎസ്ആർടിസി ബസ്സിൽ കൊട്ടിയൂരിലേക്ക് കൊണ്ടുപോവുകയും കൊട്ടിയൂരിൽ നിന്ന് തിരിച്ചു വരേണ്ട വാഹനങ്ങൾ പാൽചൂരം കയറി നെടുംപൊയിൽ ചുരം വഴി തിരിച്ചു പോകുകയും വേണം.

മാനന്തവാടിയിൽ നിന്ന് വരുന്നവർ നെടുംപൊയിലിൽ വന്ന് കെഎസ്ആർടിസിയിൽ കയറി കൊട്ടിയൂർ ദർശനം നടത്തി തിരിച്ചു നെടുമ്പൊയിൽ വന്ന് ചുരം കേറി തിരിച്ചു പോകുകയും ചെയ്‌താൽ ഒരു പരിധിവരെ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയും.
അമ്പായത്തോട് താഴെ പാൽചൂരം കോളനിയിലെ ആദിവാസി കുട്ടി പ്രജേഷ് ചികിൽസ കിട്ടാതെ മരിക്കാൻ ഇടയായ സാഹചര്യം ഈ ഗതാഗത തടസ്സം കൊണ്ടായതിനാൽ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ വെച്ചിയോട്ട് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാളിന് നിവേദനം നൽകി.
രാഹുൽ വെച്ചിയോട്ട്